Sunday, August 9, 2009

.....പ്രണയം.... എന്റ്റെ ഭ്രാന്തന്‍ ചിന്തകളിലൂടെ...

.....പ്രണയം.....

അര്‍ബുദംപ്പോലെ
അതിപ്പോള്‍ എന്റ്റെ മനസ്സിനെ കാര്‍ന്നു തിന്നുന്നു.....

കൊടിയ വിഷം പ്പോലെ
അത് എന്റ്റെ രെക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു....''


*********************************
നന്ദിതയോട്....

''നന്ദിത.....
ഈ ഇരുളില്‍

നിന്റ്റെ അക്ഷരങള്‍ എന്നില്‍ കത്തുകയാണ്‌
എനിക്ക് പറയുവാന്‍ ഉള്ളതൊക്കെയും

നിന്റ്റെ അക്ഷരങള്‍ പറയുന്നു

കൂട്ടുകാരി.....
നീ ഇപ്പോള്‍

എന്റ്റെ അരുകിലേക്ക്‌ വരുക..
ആ നനുത്ത വിരലുകളാല്‍

എന്നെ സ്പര്‍സ്സിക്കുക...

ഈ നിലാവ് മായും മുന്‍പേ
സൂര്യന്‍ ഉദിക്കും മുന്‍പേ
എന്നെയും...
നീ നിന്റ്റെ ആ ആകാശത്തിലെ
ഒരു നക്ഷത്രം മാത്രമാക്കുക.... "

**********************************
നിന്നോട്...

നിന്റ്റെ നിഴലായി...നിന്നോടൊപ്പം...
നീ അറിയാതെ...നിന്നെ പിന്തുടര്‍ന്നവള്‍
രാവിന്റ്റെ അവസാനത്തെ യാമത്തിലും...
നിന്റ്റെ കാല്‍പെരുമാറ്റത്തിനായിമാത്രം
കാതോര്‍ത്തിരുന്നവള്‍....

ഓരോ നിശ്വാസത്തിലും
നിന്നെ മാത്രം തേടിയിരുന്നവള്‍ ...
നീ അറിഞ്ഞില്ല....നീ അറിയില്ല....
ഒരിക്കലും സ്വന്തമാക്കുവാനവില്ലെന്നു
അറിഞ്ഞിട്ടും...കണ്ണന് വേണ്ടി
നോമ്പു നോറ്റ ആ മീരയെ...

************************************

....എന്നെ ശിക്ഷിക്കുക ....

പ്രണയമേ...,
നീ എന്റ്റെ കണ്ണുകളുടെ കാഴ്ച ഇല്ലാതെയാക്കി
എന്നെ എന്തിനു നീ സ്വാര്‍ത്തയാക്കി..?

കുറ്റബോധം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു..


എന്റ്റെ ആകാശത്തെ
ശുന്യമാക്കി ഇനി നിങള്‍
എന്നെ ഇരുളിലേക്ക് വലിച്ചെറിയുക ...

എന്റ്റെ കാലുകളെ ചങലകള്‍ കൊണ്ട് ബെന്തിപ്പിക്കുക
കാഴ്ച നഷ്ട്ടപെട്ട എന്റ്റെ കണ്ണുകളെ ചൂഴ്ന്നെടുക്കുക
എന്നെ കല്ലുകള്‍ പെറുക്കി നിര്‍ത്താതെ എറിയുക

വേദന കൊണ്ട് ഞാന്‍ കരയാതിരിക്കാന്‍
എന്റ്റെ വായ് മൂടി കെട്ടുക...

എന്നെ ശിക്ഷിക്കുക....എന്നെ ശിക്ഷിക്കുക....


**************************************

...........................................
നീ ഇല്ലാത്ത ഈ താഴ്വരകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു...
ഞാന്‍ നിന്നോട് യാചിക്കുന്നു ...
എന്റ്റെ ആല്മാവ് നിന്നോട് ഉറക്കെ ഉറക്കെ വിളിച്ചപേഷിക്കുന്നു
നീ തിരികെ വരുക....
എനിക്ക് എന്റ്റെ പ്രാണനെ തിരിച്ചു തരുക ...

******************************

''ഞാന്‍........
നിഴലിനെ പ്രണയിച്ച്‌..
നിഴലിനെ ഇറുകി പിടിക്കാന്‍ നോക്കി
നിഴലിനോട്‌ തോറ്റ് ...
നിഴലിനുമുന്നില്‍ എന്നേക്കുമായി വീണു പോയവള്‍...''

''പുലരുവോളം കാത്തിരുന്നിട്ടും
സൂര്യന്റെ ആദ്യത്തെ തലോടലില്‍
ഇല്ലാതെയാവാന്‍ വിധിക്കപെട്ട മഞ്ഞുതുള്ളി
പിന്നെയും .. പുനര്‍ജ്ജനിച്ചുകൊണ്ടേയിരുന്നു..
എന്നോടൊപ്പം...''

''ജീവനുള്ള ശരീരത്തില്‍
കൊന്ന് അടക്കം ചെയ്ത ആത്മാവ്‌
ഓരോ രാത്രിയിലും....
ഉയര്‍ത്തെഴുന്നേറ്റ്..., അലഞ്ഞുകൊണ്ടിരുന്നത്
ആ പാലപ്പൂവിന്റെ ഗന്ധം തേടിയായിരുന്നുപ്പോലും..."

**************************************

http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5368076209559660442